ഐശ്വര്യയും നവീനുമായുള്ള വിവാഹം ഇക്കഴിഞ്ഞ ഡിസംബർ മുപ്പത്തിയൊന്നിനാണ് നടന്നത്. നവീൻ തിരിപ്പൂരിലുള്ള ഒരു ഗാർമെൻറ് ഫാക്ടറിയിൽ ജീവനക്കാരനാണ്. ഇരുവരും സ്കൂൾ കാലഘട്ടം മുതൽക്കേ പ്രണയത്തിലുമായിരുന്നു. എന്നാൽ നവീൻ ദളിത് വിഭാഗത്തിൽ നിന്നുള്ള ആളായതിനാൽ ഐശ്വര്യയുടെ വീട്ടുകാർ വിവാഹത്തെ എതിർത്തു. തുടർന്ന് കൂട്ടുകാരുടെ സഹായത്തോടെയായിരുന്നു വിവാഹം. അതിനിടെ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി രണ്ടിന് അച്ഛൻ പെരുമാൾ പോലീസിൽ പരാതി നൽകി. തുടർന്ന് സ്റ്റേഷനിൽ ഹാജരായ പെൺകുട്ടിയെ പോലീസ് പെരുമാളിനൊപ്പം പറഞ്ഞുവിടുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് വീട്ടുകാർ ചേർന്ന് ചുട്ട് കൊന്നതായി നവീന് വിവരം ലഭിച്ചത് സംഭവത്തിൽ പെരുമാളിനെയും നാല് ബന്ധുക്കളെയും പോലീസ് അറെസ്റ്റ് ചെയ്തിട്ടുണ്ട്..