എന്‍റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തില്‍ നുണയില്ല, ഒരു പക്ഷവുമില്ല. ചരിത്രപക്ഷമാണ് ചിത്രത്തിന്റെ മുഖം… തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് മാര്‍ച്ച്‌ 3-ന് നല്‍കാന്‍ പോകുന്നത്… : രാമസിംഹന്‍…

മലബാര്‍ കലാപത്തിന്റെ യാഥാര്‍ത്ഥ്യം ബോധപൂര്‍വ്വം മറച്ചു വെച്ച്‌ മറ്റൊരു കഥ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ തല നോക്കി കൊടുക്കുന്ന അടിയായിരിക്കും തന്‍റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന് പ്രമുഖ സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. സത്യം പറയണം എന്ന ആഗ്രഹമുള്ളതുകൊണ്ടാണ് സിനിമ നിര്‍മ്മിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നോട്ട് വന്നതെന്നും ഇത് ജനങ്ങളുടെ ചിത്രമാണെന്നും രാമസിംഹന്‍ പറഞ്ഞു.

സിനിമയുടെ പ്രഖ്യാപനം വന്നപ്പോള്‍ തന്നെ ചിലരില്‍ നിന്നും പരിഹാസങ്ങള്‍ ഉയര്‍ന്നു കേട്ടു. അതിനെയല്ലാം  ചിരിച്ചു കൊണ്ടാണ് നേരിട്ടത്. പലരും വളരെ മോശമായി പരിഹസിച്ചു. അതിനൊക്കെയുള്ള മറുപടിയാണ് മാര്‍ച്ച്‌ 3-ന്  നല്‍കാന്‍ പോകുന്നത്. തന്‍റേത് ഒരു വലിയ സിനിമയല്ലങ്കിലും ഒരു വലിയ സിനിമയ്‌ക്ക് നല്‍കാന്‍ കഴിയുന്നതിനേക്കാള്‍ അനുഭവം തന്‍റെ കൊച്ചു ചിത്രം നല്കുമെന്നും അദ്ദേഹം പറയുന്നു. ജീവിതം എങ്ങനെ കാണിക്കുന്നു എന്നതിനും പറയാന്‍ ഉദ്ദേശിക്കുന്ന വിഷയം എങ്ങനെ ജനങ്ങളെ സ്പര്‍ശിക്കുന്നു എന്നതിലുമാണ് കാര്യം. എമ്ബതു കോടി മുടക്കിയാണ് പിഥ്വിരാജിനെ വച്ച് വാരിയം കുന്നന്‍ എടുക്കാനിരുന്നത്. എന്നാല്‍ അത് എവിടെയും എത്തിയില്ല. താന്‍ ചുരുങ്ങിയ ചിലവിലാണ് വാരിയം കുന്നന്‍ എന്ന ചിത്രം പുറത്തു കൊണ്ട് വരാന്‍  പോകുന്നത്. അവര്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത് ഒരു ചിത്രമാണ്, താന്‍ ഒരു കണ്ണാടി വച്ചു കൊടുക്കുകയാണ് ചെയ്തത്. 

Screenshot 1337

തന്‍റെ  ‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തില്‍ നുണയില്ല, ഒരു പക്ഷവുമില്ല. ചരിത്രപക്ഷമാണ് തന്‍റെ ചിത്രത്തിന്റെ മുഖം. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും രാഷ്‌ട്രീയ ഭേദമന്യേ ഹിന്ദുക്കള്‍ ഈ ചിത്രത്തിനു വേണ്ടി പണം അയച്ചു തന്നു. തന്നെ ക്രിസ്ത്യാനികളും സഹായിച്ചു. കേരളത്തില്‍ കേവലമൊരു സമുദായത്തിന്റെ വോട്ടുകള്‍ക്ക് വേണ്ടി ബോധപൂര്‍വ്വം കള്ളം സൃഷ്ടിക്കുകയാണ്. കേരളത്തിന്റെ ഭരണകൂടം അതിന്‍റെ ഒപ്പമാണ് നില്‍ക്കുന്നത്. തന്‍റെ ഈ സിനിമ ഇറങ്ങുന്നതും നോക്കി അതിനെ കൊല്ലാന്‍ വലിയ ഒരു ടീം വാളിന് മൂര്‍ച്ച കൂട്ടി കാത്തിരിക്കുകയാണെന്നും രാമസിംഹന്‍ പറഞ്ഞു.